അവാര്‍ഡിന് പുറമേ തന്‍റെ മാനുഫാക്ചറിംഗിലും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിലുമുള്ള ഇരട്ട എംഎസ്‌സി ബിരുദങ്ങൾ സിറാക്കൂസ് സര്‍വ്വകലാശാലയ്ക്കും, മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ പിഎച്ച്ഡി ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയ്ക്കും തിരികെ നല്‍കാന്‍ പാണ്ഡെ തീരുമാനിച്ചു.
. 'കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽവന്നാൽ കെട്ടിത്തൂങ്ങി ചത്തുകളയും' എന്നു പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ മനോരമ പത്രത്തിനെതിരെ ഇപ്പോൾ 80 വയസ്സാഘോഷിക്കുന്ന ദേശാഭിമാനിയിൽ ഒരു പരമ്പര വന്നു. 'വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി' എന്നായിരുന്നു അതിൻ്റെ പേര്.
കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
സിപിഎം കേന്ദ്ര നേതൃത്വമാണ് കെ കെ ശൈലജ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മഗ്‌സസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട്, കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്‌സസെയുടെ പേരിലുളള അവാര്‍ഡ് സ്വീകരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നിവയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.